Sunday, November 16, 2025

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ചയാകുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം മലയാളികള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗില്‍. ഒരു സമയത്ത് വറുക്കപ്പെട്ടവനായിരുന്ന ഗാഡ്ഗില്‍ ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയാണ്. ഗാഡ്ഗിലിന്റെ പ്രവചന സ്വഭാവമുള്ള വാക്കുകള്‍ ഇന്ന് പലരും ഓര്‍ത്തെടുത്ത് പറയുന്നുണ്ട്.

കേരളത്തിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുന്ന ഒരു റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതാണ് മാധവ് ഗാഡ്ഗിലിനെ പലരുടെയും കണ്ണിലെ കരടാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് 13 വര്‍ഷം പഴക്കമായി. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടും.

അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നീട് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പശ്ചിമഘട്ടമലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമടങ്ങുന്ന പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠിച്ച്, റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധസമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ ജൈവവൈവിദ്ധ്യ-പരിസ്ഥിതിസംരക്ഷണമേഖലകളിലെ 14 വിദഗ്ദ്ധരടങ്ങിയതായിരുന്നു സമിതി. 2010ലായിരുന്ന സമിതി രൂപീകരിച്ചത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എന്നാണ് സമിതി അന്വേഷിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അറിയപ്പെടുന്നത്.

പരിസ്ഥിതിസംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായിനടത്തിയ വിശദമായ സംവാദങ്ങള്‍ക്കും സാങ്കേതികചര്‍ച്ചകള്‍ക്കും അഭിപ്രായരൂപീകരണത്തിനുംശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗില്‍ സമിതി 522 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഗാഡ്ഗില്‍ നേരിട്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്.

മാധവ് ഗാഡ്ഗില്‍ സമിതിയുടെ ഈ റിപ്പോര്‍ട്ടിനെതിരെ കടുത്ത പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. അതേസമയം, ഭൂമാഫിയായും റിസോര്‍ട്ടുടമകളും പാറമടലോബിയുമൊക്കെയാണ് റിപ്പോര്‍ട്ടിനെതിരെ കരുക്കള്‍ നീക്കിയതെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. പ്രതിഷേധവും എഥിര്‍പ്പും കനത്തതോടെ ആശങ്കകള്‍ പരിഗണിച്ചും ഗാഡ്ഗില്‍സമിതി ശുപാര്‍ശകള്‍ വിലയിരുത്തിയും പ്രത്യേകറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന നിര്‍ദ്ദേശത്തോടെ കേന്ദ്ര ആസൂത്രണക്കമ്മീഷനംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഹൈ ലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് എന്ന ഈ സമിതിയാണ്, കസ്തൂരിരംഗന്‍ കമ്മറ്റി എന്നറിയപ്പെടുന്നത്.

എന്നാല്‍ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗില്‍സമിതി ശുപാര്‍ശകളെ തത്വത്തിലംഗീകരിക്കുന്ന നിലപാടാണ്, കസ്തൂരിരംഗന്‍സമിതിയും മുന്നോട്ടുവച്ചത്. എന്നാല്‍ പശ്ചിമഘട്ടമലനിരകളുടെ നാലില്‍ മൂന്നുഭാഗവും പരിസ്ഥിതിദുര്‍ബലപ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗില്‍ ശുപാര്‍ശകളില്‍ കസ്തൂരിരംഗന്‍ സമിതി വിയോജിപ്പു രേഖപ്പെടുത്തി.

കുടിയേറ്റ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധമുയരാന്‍ കാരണം. ഗാഡ്ഗിലിനെ അനുകൂലിച്ചവര്‍ക്കെതിരെയും കടുത്ത വിമര്‍ശനമുയര്‍ന്നു. താന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നായിരുന്നു വിമര്‍ശനങ്ങളോട് ഗാഡ്ഗിലിന്റെ സമീപനം.

പ്രകൃതി ദുരന്തങ്ങളൊരോന്നും വരുമ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമായിമാത്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും മാറി. ദുരന്തം സ്മൃതികളിലേക്ക് മറയുന്നതിനൊപ്പം ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകളും എല്ലാവരും മറക്കും.

spot_img

Explore more

spot_img

തദ്ദേശതെരഞ്ഞെടുപ്പ്: അന്തിമവോട്ടര്‍പട്ടികയില്‍ 2.84 വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമവോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്...

കൂമ്പന്‍പാറ മണ്ണിടിച്ചില്‍: പരിശോധനകള്‍ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: ഇടുക്കി അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്ന് തുടങ്ങും. ജിയോളജി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുക. 2 ദിവസത്തിനകം...

പിഎംശ്രീ വിവാദം: സിപിഎം, സിപിഐ നിര്‍ണായകയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ സിപിഎം, സിപിഐ നിര്‍ണായക യോഗങ്ങള്‍ ഇന്ന് ചേരുന്നു. ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലെ മുഖ്യവിഷയം സിപിഐ എങ്ങനെ മയപ്പെടുത്താമെന്നുള്ളതാണ്. സിപിഐ എക്‌സിക്യുട്ടീവ്...

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. അധ്യക്ഷനായി ഒജെ ജനീഷും വര്‍ക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ചടങ്ങിനെത്തും. പ്രതിപക്ഷ...

കുറവിലങ്ങാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോട്ടയം: കുറവിലങ്ങാട് എംസി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്ത് പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...

രാഷ്ട്രപതിയെത്തി; ഇന്ന് ശബരിമല ദര്‍ശനം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്നലെ രാജ്ഭവനില്‍ തങ്ങിയ രാഷ്ട്രപതി...

താമരശേരി സംഘര്‍ഷം: 321പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ...

ശബരിമല സ്വര്‍ണക്കൊള്ള: സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി. എസ്ഐടി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമുള്ള ഇടക്കാല ഉത്തരവിലാണ് ഈ നിര്‍ദേശം. അടച്ചിട്ട മുറികളിലാണ് കോടതി വാദം കേട്ടത്. ശബരിമല സ്വര്‍ണക്കൊളളയില്‍...